Skip to main content

Pretham 2





 Though titled Pretham, Ranjith Sankar’s supernatural film released in 2016 didn’t have many supernatural elements as part of its narrative. As he brings out its sequel, he is getting a lot more into the mood of the genre. How far does it thrill?

The movie has five strangers, played by Amit Chakkalakkal, Saniya Iyappan, Durga Krishna, Sidharth Siva and Dain Davis brought together by a social media group named Cinema Pranthan, at the centre of the tale. They meet at Mullasheri Mana and their passion for filmmaking urges Amit’s character to make a short film with the others, at the mana. Soon after, a series of eerie incidents take the centre stage and their presence disturbs the shoot, which also makes the youngsters believe in supernatural powers.

Actor Jayasurya is back in his mentalist Don John Bosco avatar again in this film and his mentalist acts successfully intrigue the audience right from the beginning. With their comic counters, Dain, Jayaraj Warrier and Sidharth Siva also managed to trigger some laughs. Anand Madhusoodhanan’s haunting music also suits the story to a T. Interestingly, just like the first instalment, director Ranjith Sankar has managed to tell the story of a spirit, whom the new age audience can connect with, again. It manages to dwell a bit on the piracy and related cybercrimes happening around us, as well. 

As compared to the gripping first half, the second half is a lot more predictable. Then again, the movie leaves the audience with the feeling that the director could have explored the genre a lot better, if he wanted to do justice to the film’s title. 




ക്രിസ്മസ് അവധിക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകര്‍പ്രേതം 2&എന്ന ജയസൂര്യ ചിത്രത്തിനായി കാത്തിരുന്നത്. ആ പ്രതീക്ഷകള്‍ തന്നെയാണ് ആദ്യ ദിവസം തിയേറ്ററില്‍ കണ്ട തിരക്കിന്റെ അടിസ്ഥാനവും.പ്രേതംഫ്രാന്‍ചെയ്സിയുടെ ഭാഗമായത് കാരണം ഇതൊരു ഹൊറര്‍ ചിത്രമാണ് എന്നും, അതീന്ദ്രിയമായ എന്തോ ഒരു ശക്തി ഉണ്ടാക്കുന്ന പ്രശ്നത്തെ ജയസൂര്യയുടെ കഥാപാത്രം മെന്റലിസ്റ്റ് ഡോണ്‍ ബോസ്കോ കണ്ടുപിടിച്ചു പരിഹരിക്കുന്നതുമാണ് പ്രമേയം എന്നുമൊക്കെയുള്ള മുന്നറിവുകളോടെയാണ് പ്രേക്ഷകര്‍ പ്രേതം രണ്ടാമനെ കാണാന്‍ എത്തിയതും. രണ്ടാം വരവില്‍ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോയുടെ സഞ്ചാരം എന്തായിരിക്കും, പ്രേതം കാത്തുവച്ചിരിക്കുന്നത് എന്തൊക്കെയാണ് എന്നറിയാനുള്ള കൗതുകവും ആകാംക്ഷയുമാണ് ചിത്രത്തിന്റെയു എസ് പി&എന്ന് വേണമെങ്കില്‍ പറയാം.
ഹൊറര്‍-പ്രേത സിനിമകള്‍ കഥാപാത്രങ്ങള്‍ എന്ന പോലെ തന്നെ പ്രധാനമാണ് സിനിമയുടെ, അല്ലെങ്കില്‍ കഥയുടെ ലൊക്കേഷന്‍. പരേതതാത്മാവ്, പ്രേതം, അല്ലെങ്കില്‍ അത് പോലെ ഏതെങ്കിലും അതീന്ദ്രിയ ശക്തിയ്ക്ക് വന്നു പാര്‍ക്കാന്‍ പറ്റിയ ഒരു കഥാപരിസമാവണം.പ്രേതം&ഒന്നാം ഭാഗത്തില്‍ അത് ഒരു റിസോര്‍ട്ടും പരിസരവുമാണെങ്കില്‍,പ്രേതം 2&ല്‍ അത് വരിക്കാശേരി മനയാണ്. വരിക്കാശേരി മനയില്‍ കായകല്പ ചികിത്സയ്‌ക്കെത്തിയതാണ് ജോണ്‍ ഡോണ്‍ ബോസ്‌കോ (ജയസൂര്യ). മനയിലേക്ക് ഷോര്‍ട്ട് ഫിലിം ചിത്രീകരണത്തിനായി എത്തുന്ന അഞ്ച് ഓണ്‍ലൈന്‍ സുഹൃത്തുക്കളിലൂടെയാണ് കഥയുടെ ആദ്യ ഭാഗം മുന്നോട്ടു പോകുന്നത്. ഇവര്‍ അഞ്ചുപേരും ഫെയ്‌സ്ബുക്കിലെ ഒരു സിനിമാ ഗ്രൂപ്പിലെ അംഗങ്ങളാണ്. രാമാനന്ദ് കളത്തിങ്കല്‍ (സിദ്ധാര്‍ത്ഥ് ശിവ), തപസ് മേനോന്‍ (അമിത് ചക്കാലയ്ക്കല്‍), ജോഫിന്‍ ടി ജോണ്‍ (ഡെയ്ന്‍ ഡേവിസ്), അനു തങ്കം പൗലോസ് (ദുല്‍ഗ കൃഷ്ണ), നിരഞ്ജന (സാനിയ ഇയപ്പന്‍) എന്നിവര്‍ ആദ്യമായി കണ്ടു മുട്ടുന്നത് വരിക്കാശേരി മനയില്‍ വച്ചാണ്. മനയില്‍ വച്ചുണ്ടാകുന്ന ചില അസ്വാഭവിക സംഭവങ്ങളിലൂടെയാണ് അവിടെ പ്രേത ബാധയുണ്ടെന്ന് തിരിച്ചറിയുന്നത്. പിന്നീട് ആ ആത്മാവിലേക്കും അതിന്റെ ഭൂതകാലത്തേക്കുമുള്ള ജോണിന്റേയും അഞ്ച് സുഹൃത്തുക്കളുടേയും യാത്രയാണ്പ്രേതം

  കൊട്ടാര സദൃശ്യമായ വരിക്കാശ്ശേരി മനയില്‍ അരങ്ങേറുന്ന ഈ പ്രേതകഥ മലയാളത്തിലെ എക്കാലത്തെയും വലിയ പ്രേതസിനിമയായമണിച്ചിത്രത്താഴിനെ ഓര്‍മ്മിപ്പിക്കുന്നത് സ്വാഭാവികം; ജയസൂര്യയുടെ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ,മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോക്ടര്‍ സണ്ണിയെ ഓര്‍മ്മപ്പെടുത്തുന്നതും. അതുണ്ടെങ്കില്‍ കൂടി, ഒന്നാം ഭാഗത്തിലേതു പോലെ രണ്ടാം ഭാഗത്തിലും ജോണ്‍ എന്ന കഥാപാത്രത്തെ പക്വതയോടെ, കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നതില്‍ ജയസൂര്യ വിജയിച്ചു. നോട്ടത്തിലും ഭാവത്തിലും പോലും കഥാപാത്രത്തെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധേയമാണ്.
ചിത്രത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന പോസിറ്റീവ് ഘടകവും ജയസൂര്യയുടെ പ്രകടനം തന്നെയാണ്. അതിനപ്പുറത്തേക്ക് എടുത്തു പറയാന്‍ ഒരു കഥയോ ശക്തമായൊരു തിരക്കഥയോപ്രേതം 2&നില്ല. വരിക്കാശേരി മനയുടേയും അവിടുത്തെ കുളക്കടവിന്റേയും സൗന്ദര്യം പകര്‍ത്തുക എന്നതാണ് ചിത്രത്തിന്റെ പ്രധാന ഉദ്ദേശ്യം എന്നു പോലും ഒരു ഘട്ടത്തില്‍ തോന്നിയേക്കാം.

പ്രേതമെന്നത് പേരില്‍ മാത്രം ഒതുങ്ങിപ്പോകുന്ന ദയനീയാവസ്ഥയാണ് പിന്നീട്. മെന്റലിസവും ഹൊററും സൈബര്‍ ക്രൈമും ചേര്‍ത്തിണക്കി സിനിമ ഒരുക്കാനുള്ള ശ്രമം പലപ്പോളും പാളിപ്പോകുന്നതായും അനുഭവപ്പെടാം.പ്രേതം 2&ഒരു ഹൊറര്‍ ചിത്രമാണെന്ന് തെളിയിക്കാനായി സംവിധായകന്‍ നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്.
  വിഷ്ണു നാരായണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കുളക്കടവിലേക്കുള്ള വഴികളില്‍ മാത്രമാണ് നിഗൂഢതയെ പകര്‍ത്താനുള്ള അവസരം ക്യാമറാമാന് ലഭിച്ചത് എങ്കിലും ഉള്ളത് ഭംഗിയായി പകര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. വി. സാജന്റേതാണ് എഡിറ്റിങ്. ലക്ഷ്യമില്ലാതെ പോകുന്ന ഒരു തിരക്കഥയ്ക്ക് 2 മണിക്കൂര്‍ 13 മിനിട്ട് എന്നത് ഒരല്പം നീളക്കൂടുതല്‍ തന്നെയാണ്. മധുസൂദനന്‍ ആനന്ദിന്റേതാണ് സംഗീതം. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് വേണ്ട വിധത്തില്‍ അല്പം ഞെട്ടിക്കുന്ന തരത്തില്‍ തന്നെ പശ്ചാത്തല സംഗീതം ഒരുക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
സിദ്ധാര്‍ത്ഥ് ശിവയുടേയും ഡെയ്ന്‍ ഡേവിസിന്റെയും കഥാപാത്രങ്ങളുടെ സെന്‍സ് ഓഫ് ഹ്യൂമര്‍ പലപ്പോളും കണ്ടിരിക്കുന്നവരെ ചെറുതല്ലാത്ത രീതിയില്‍ ബോറടിപ്പിക്കാന്‍ സാധ്യതയുണ്ട്. അനാവശ്യമായി തുടക്കം മുതല്‍ ഒടുക്കം വരെ കുത്തി നിറച്ച മോഹന്‍ലാല്‍ ഡയലോഗുകള്‍ വല്ലാതെ അരോചകമായി അനുഭവപ്പെടും.

;പുണ്യാളന്‍ അഗര്‍ബത്തീസ്&എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മുതലാണ് രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിച്ചുള്ള സിനിമാ കൂട്ട് ആരംഭിച്ചത്. പിന്നീട്സു സു സുധി വാത്മീകം,ഞാന്‍ മേരിക്കുട്ടി&എന്നിങ്ങനെയുള്ള ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ പിറന്നു. ഇതില്‍ പുണ്യാളനും, പ്രേതത്തിനുമാണ് രണ്ടാം ഭാഗം വന്നത്. പുണ്യാളന്റെ ആദ്യ ഭാഗത്തോട് നീതി പുലര്‍ത്താന്‍ രണ്ടാം ഭാഗത്തിന് സാധിച്ചില്ലെന്നതു പോലെ പ്രേതവും രണ്ടാം ഭാഗത്തിലേക്കെത്തിയപ്പോള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. എങ്കിലും അവധിക്കാല ആഘോഷങ്ങള്‍ക്കിടയില്‍ ഒരുജയസൂര്യ ചിത്രം&കണ്ടേക്കാം എന്ന് കരുതി തിയേറ്ററില്‍ കയറുന്നവര്‍ക്ക് ഒരു ടൈം പാസ്‌ എന്ന നിലയില്‍ കണ്ടിരിക്കാം, പ്രേതം രണ്ടാമനെ.



Comments

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Gangubai Kathiawadi

  STORY:  Based on S. Hussain Zaidi and Jane Borges’ hard-hitting book ‘Mafia Queens of Mumbai,’ ‘Gangubai Kathiawadi’ chronicles Ganga’s rise to power and fame from a demure small-town girl in Gujarat, to the undisputed queen of kamathipura in Mumbai. REVIEW:  Women invitingly standing at the doorstep of a kotha (brothel) in the bustling bylanes of south Mumbai’s infamous red-light area Kamathipura, is a scene that is real, tragic and dramatic. Director Sanjay Leela Bhansali’s film ‘Gangubai Kathiawadi’, set entirely against this gritty backdrop of Mumbai tells the story of many a young women, who were sold off to brothels for a few hundreds, solely through the eyes of its protagonist Gangubai (Alia Bhatt). It’s sometime in the early 1950s or 1960s when a starry-eyed and naïve Ganga is conned by her own lover Ramnik (Varun Kapoor) to elope with a promise that he will pave the path for her to make it as a heroine in Bollywood. What turns out and the truth as we all know i...